രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച, മൂല്യം 95.91ല്‍; എണ്ണവില വര്‍ധന തിരിച്ചടിയാകുന്നു

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളര്‍ കടന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. എണ്ണ ഇറക്കുമതിക്കായി ഇന്ത്യ കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തെ നേരിട്ട് ബാധിച്ചു

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ഘട്ടത്തില്‍ 95.34 വരെ താഴുകയും, വ്യാപാരം അവസാനിക്കുമ്പോള്‍ 94.91 എന്ന നിലയില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളര്‍ കടന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. എണ്ണ ഇറക്കുമതിക്കായി ഇന്ത്യ കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തെ നേരിട്ട് ബാധിച്ചു.

പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് എണ്ണവില ഇത്രയധികം ഉയരാന്‍ കാരണമായത്. ഇത് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളുടെ കറന്‍സികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാല്‍, രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി വര്‍ധിപ്പിക്കും. ഇന്ധനവില വര്‍ധന ചരക്ക് ഗതാഗത ചെലവ് കൂട്ടുകയും, തല്‍ഫലമായി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാന്‍ കാരണമാവുകയും ചെയ്യും.

രൂപയുടെ മൂല്യം ഇടിയുന്നത് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചേക്കാം. വിദേശ വിനിമയ വിപണിയിലെ ചാഞ്ചാട്ടം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെട്ടേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. എങ്കിലും ആഗോളതലത്തില്‍ എണ്ണവില 120 ഡോളറിന് മുകളില്‍ തുടരുന്നത് ഇന്ത്യയുടെ സാമ്പത്തികസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 5.8 ശതമാനമാണ് ഇന്ത്യന്‍ രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ ഇടിവാണിത്.

Content Highlights: The rupee had its worst day on Thursday, plumbing a new lifetime low of 95.34, as investors were roiled by Brent crude crossing the $126-a-barrel mark, which also led to a bloodbath in the equities market that plunged 1.6% intraday, as the West Asia crisis deepened with stalled ceasefire talks.

To advertise here,contact us