അമ്പലപ്പുഴ: സിപിഐഎം അന്വേഷണ കമ്മീഷന് തെളിവെടുപ്പ് ഇന്നുമുതല്‍; ജി സുധാകരന് ഇന്ന് ഹാജരായേക്കും
നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ഉണ്ടായ വീഴ്ച പരിശോധിക്കുന്നതിനുള്ള സിപിഐഎം നിയോഗിച്ച കമ്മീഷന് തെളിവെടുപ്പ് ഇന്നു മുതല്‍. മുന്‍മന്ത്രി ജി സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെയാണ് സമിതി പരിശോധിക്കുക. പരാതിക്കാരില്‍ നിന്നും ആരോപണങ്ങള്‍ വിധേയരായവരില്‍ നിന്നും കമ്മീഷന് വിവരങ്ങള്‍ ശേഖരിക്കും. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ്. ഇതിന്റെ ഭാഗമായി അന്വേഷണ കമ്മീഷന് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും ഇന്നലെ തന്നെ ആലപ്പുഴയിലെത്തിയിരുന്നു. രാവിലെ 9 മണി മുതലാണ് കമ്മീഷന് തെളിവുകള്‍ ശേഖരിക്കുക. ജി […]
23 July 2021 8:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ഉണ്ടായ വീഴ്ച പരിശോധിക്കുന്നതിനുള്ള സിപിഐഎം നിയോഗിച്ച കമ്മീഷന് തെളിവെടുപ്പ് ഇന്നു മുതല്‍. മുന്‍മന്ത്രി ജി സുധാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഉള്‍പ്പെടെയാണ് സമിതി പരിശോധിക്കുക. പരാതിക്കാരില്‍ നിന്നും ആരോപണങ്ങള്‍ വിധേയരായവരില്‍ നിന്നും കമ്മീഷന് വിവരങ്ങള്‍ ശേഖരിക്കും. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ്. ഇതിന്റെ ഭാഗമായി അന്വേഷണ കമ്മീഷന് അംഗങ്ങളായ എളമരം കരീമും കെ ജെ തോമസും ഇന്നലെ തന്നെ ആലപ്പുഴയിലെത്തിയിരുന്നു.
രാവിലെ 9 മണി മുതലാണ് കമ്മീഷന് തെളിവുകള്‍ ശേഖരിക്കുക. ജി സുധാകരന്, എച്ച് സലാം എംഎല്‍എ, തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികള്‍ എന്നിവരില്‍നിന്നുള്‍പ്പെടെ വിവരങ്ങള്‍ തേടും. ഇവര്‍ നല്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും പരാതികളിലും ആരോപണങ്ങളിലും അന്വേഷണം നടത്തുക. അമ്പലപ്പുഴയിലെ മുന്‍ എംഎല്‍എ ആയിരുന്ന സുധാകരനെതിരെ നിലവിലെ എംഎല്‍എ എച്ച് സലാം ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച പരാതികള്‍ക്കു പുറമേ, മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലുണ്ടായ വീഴ്ചകളും കമ്മിഷന് പരിശോധിക്കും.
സിപിഐഎം സ്ഥാനാര്‍ഥിയായ തന്നെ എസ്ഡിപിഐക്കാരനാക്കി പ്രചാരണങ്ങളുണ്ടായി. ഇതിനെ പ്രതിരോധിക്കാന്‍ ജി സുധാകരന് ഉള്‍പ്പെടെ രംഗത്ത് എത്തിയില്ല. തെരഞ്ഞെടുപ്പില്‍ ടേം നിബന്ധന അനുസരിച്ച ജി സുധാകരനെ മാറ്റി എച്ച്. സലാം മത്സരിച്ച അമ്പലപ്പുഴയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത്. ഭൂരിപക്ഷത്തിലും വലിയ ചോര്‍ച്ച ഉണ്ടായി. ഇതിന് പിന്നാലെ ജില്ലാ നേതൃയോഗം തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്തപ്പോള്‍ സുധാകരനെതിരെ സലാം പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന് പകരം മത്സരിച്ച തന്നോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാനമായും സലാം ഉന്നയിച്ചത്. ആദ്യ ഘട്ടത്തില്‍ ജി സുധാകരന് മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ആലപ്പുഴ എംപി എഎം ആരിഫിനെതിരെയും ആക്ഷേപമുണ്ട്. പാര്‍ട്ടി കമ്മിറ്റികള്‍ അറിയാതെ സ്വന്തം നിലയില്‍ പോസ്റ്ററുകള്‍ ഉള്‍പ്പെടെ അച്ചടിച്ച് പതിപ്പിച്ചെന്നും ആരോപണങ്ങളുണ്ട്. കൂടാതെ ജില്ലാ കമ്മിറ്റിയിലെയും സംസ്ഥാന കമ്മിറ്റിയിലെയും ചര്‍ച്ചയിലുയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു പുറമേ, രേഖാമൂലം സംസ്ഥാന കമ്മിറ്റിക്കു ലഭിച്ച പരാതികളും സമിതി പരിശോധിക്കും.
- TAGS:
- ambalappuzha
- CPIM
- G Sudhakaran