നടന് മന്‍സൂര്‍ അലി ഖാന് ഐസിയുവില്‍; നില ഗുരുതരം
നടന് മന്‍സൂര്‍ അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്നി സ്റ്റോണിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. നിലവില്‍ മന്‍സൂറിനെ ഐസിയൂവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. നേരത്തെ കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മന്‍സൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ അടക്കാന്‍ ഉത്തരവിടുകയായിരുന്നു. തമിഴ് നടന് വിവേകിന്റെ മരണത്തിന് പിന്നാലെയായിരുന്നു മന്‍സൂറിന്റെ വിവാദ പരാമര്‍ശം. വിവേകിന് ഹൃദയാഘാദം വന്നത് കൊവിഡ് വാക്സിന് മൂലമാണെന്നാണ് […]
10 May 2021 2:08 AM GMT
ഫിൽമി റിപ്പോർട്ടർ

നടന് മന്‍സൂര്‍ അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്നി സ്റ്റോണിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. നിലവില്‍ മന്‍സൂറിനെ ഐസിയൂവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
നേരത്തെ കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മന്‍സൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ അടക്കാന്‍ ഉത്തരവിടുകയായിരുന്നു. തമിഴ് നടന് വിവേകിന്റെ മരണത്തിന് പിന്നാലെയായിരുന്നു മന്‍സൂറിന്റെ വിവാദ പരാമര്‍ശം. വിവേകിന് ഹൃദയാഘാദം വന്നത് കൊവിഡ് വാക്സിന് മൂലമാണെന്നാണ് മന്‍സൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതിന് പുറമെ ഇന്ത്യയില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ആ നിമിഷം കൊവിഡില്ലാതാകുമെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. മന്‍സൂറിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും തുടര്‍ന്ന് നടനെതിരെ ചെന്നൈ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം ജീവനക്കാരന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മന്‍സൂര്‍ പറഞ്ഞത്:
ഇവിടെ ചോദിക്കാനും പറയാനും ആളില്ലേ. എന്തിനാണ് നിര്‍ബന്ധിച്ച് കൊവിഡ് വാക്സീന് എടുപ്പിക്കുന്നത്. കുത്തി വയ്ക്കുന്ന മരുന്നില്‍ എന്തൊക്കെയുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കൊവിഡ് വാക്സീന് എടുത്ത ശേഷമാണ് ഇങ്ങനെ സംഭവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ പറയുന്നു ഇവിടെ കൊവിഡില്ലെന്ന്. ഈ കൊറോണ ടെസ്റ്റ് അവസാനിപ്പിക്കൂ. ആ നിമിഷം കൊവിഡ് ഇന്ത്യയില്‍ കാണില്ല. മാധ്യമങ്ങള്‍ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഞാന്‍ മാസ്ക് ധരിക്കാറില്ല. തെരുവില്‍ ഭിക്ഷക്കാര്‍ക്കൊപ്പം ഞാന്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകള്‍ക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്.
ജോലിക്ക് പോകാന്‍ പറ്റുന്നുണ്ടോ ഇവിടെ. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. ഈ കൊവിഡ് വാക്സീന് കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. എങ്കില്‍ ഇന്‍ഷുറന്‍സ് തരൂ. 100 കോടി ഇന്‍ഷുറന്‍സ് തരൂ, കൊവിഡ് വാക്സീന് എടുക്കുന്നവര്‍ക്ക്. ഇത് രാഷ്ട്രീയമാണ്. കൊവിഡ് എന്ന് പറഞ്ഞ് ജീവിക്കാന്‍ കഴിയുന്നില്ല. ഓരോ റേഷന്‍ കാര്‍ഡ് ഉടമയ്ക്കും ഒരു ലക്ഷം വച്ച് കൊടുക്ക്. അവര്‍ക്ക് ജീവിക്കണം.’