കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി; ഋഷികേശിലെ ക്യാംപ് കഴിഞ്ഞ് മടങ്ങിയവരെന്ന് ഝാന്‍സി റെയില്‍വേ സൂപ്രണ്ട്
യുപി ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് നയീം ഖാന് മന്‍സൂരി. ഋഷികേശിലെ ക്യാംപ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ യാത്ര ചെയ്തിരുന്ന ഉത്കല്‍ എക്സ്പ്രസിലുണ്ടായിരുന്നെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് പറഞ്ഞു. നാല് ക്രിസ്ത്യന്‍ സ്ത്രീകളില്‍ രണ്ട് പേര് സന്ന്യാസിനിമാരും രണ്ട് പേര് പരിശീലനത്തിലുള്ളവരുമായിരുന്നു. കന്യാസ്ത്രീകളായ രണ്ട് പേര് മറ്റ് രണ്ട് സ്ത്രീകളോട് സംസാരിക്കുന്നത് കണ്ട എബിവിപി പ്രവര്‍ത്തകര്‍ മതംമാറ്റമാണെന്ന് സംശയിച്ച് റെയില്‍വേ പൊലീസിനെ വിവരമറിയിച്ചെന്നും റെയില്‍വേ […]

യുപി ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് നയീം ഖാന് മന്‍സൂരി. ഋഷികേശിലെ ക്യാംപ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ യാത്ര ചെയ്തിരുന്ന ഉത്കല്‍ എക്സ്പ്രസിലുണ്ടായിരുന്നെന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് പറഞ്ഞു. നാല് ക്രിസ്ത്യന്‍ സ്ത്രീകളില്‍ രണ്ട് പേര് സന്ന്യാസിനിമാരും രണ്ട് പേര് പരിശീലനത്തിലുള്ളവരുമായിരുന്നു. കന്യാസ്ത്രീകളായ രണ്ട് പേര് മറ്റ് രണ്ട് സ്ത്രീകളോട് സംസാരിക്കുന്നത് കണ്ട എബിവിപി പ്രവര്‍ത്തകര്‍ മതംമാറ്റമാണെന്ന് സംശയിച്ച് റെയില്‍വേ പൊലീസിനെ വിവരമറിയിച്ചെന്നും റെയില്‍വേ സൂപ്രണ്ട് പ്രതികരിച്ചു.
മതംമാറ്റം നടത്തുകയാണെന്നാരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.
റെയില്‍വേ സൂപ്രണ്ട്
സ്ഥലത്തെത്തി അന്വേഷണം നടത്തി. ട്രെയ്നിങ്ങിലായിരിക്കുന്ന രണ്ട് പേര് ഒഡീഷ റൂര്‍ക്കേല സ്വദേശികളാണെന്ന് കണ്ടെത്തി. അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു. രണ്ട് പേരുടെ കൈയ്യിലും 2003ലെ മാമ്മോദീസ സര്‍ട്ടിഫിക്കറ്റുണ്ടായിരുന്നു. രണ്ട് പേരും ജന്മനാ ക്രിസ്ത്യാനികളാണെന്നും മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഇതോടെ വ്യക്തമായി. ഇതിന് ശേഷം നാല് പേരേയും ഒഡീഷയിലേക്ക് അയച്ചെന്നും റെയില്‍വേ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഝാന്‍സി റെയില്‍വേ സൂപ്രണ്ടിന്റെ പ്രതികരണം വാര്‍ത്തയായിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. ഞാന്സിയില് കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണത്തേക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ബിജെപിയാണ് കന്യാസ്ത്രീകളെ ആക്രമിച്ചവരെ നിയമനത്തിന് മുന്നില്‍ കൊണ്ടുവരും. അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പ് നല്കുന്നു. അതില്‍ യാതൊരു സംശയവും വേണ്ടെന്നും അമിത് ഷാ പ്രസംഗിച്ചു.
മാര്‍ച്ച് 19 ന് ദില്ലി-ഒഡീഷ ട്രെയിനില്‍ വെച്ചാണ് സംഭവം. ഝാന്‍സി സ്റ്റേഷനില്‍ വെച്ച് സേക്രഡ് ഹാര്‍ട്ട് സന്ന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍സിലെ കന്യാസ്ത്രീമാര്‍ക്ക് നേരെ കൈയ്യേറ്റമുണ്ടായത്. മതംമാറ്റത്തിന് ശ്രമം എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയായിരുന്നു. നാല് കന്യാസ്ത്രീകളില്‍ രണ്ടുപേര്‍ ഒഡീഷ സ്വദേശികളും ഒരാള്‍ മലയാളിയുമാണ്. ഇവരില്‍ രണ്ടുപേര്‍ സന്യാസിനി സമൂഹത്തിന്റെ വസ്ത്രം അണിഞ്ഞിരുന്നു. മറ്റ് രണ്ടുപേര്‍ സാധാരണ വസ്ത്രവും. ഇവരെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാണിച്ചിട്ടും കാര്യങ്ങള്‍ വിശദീകരിച്ചിട്ടും ഇവരെ ബലം പ്രയോഗിച്ച് പുറത്തിറക്കി. സന്ന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശിനികളെ വീട്ടിലെത്തിക്കാനാണ് മറ്റ് രണ്ട് പേര് കൂടെ പോയത്. ജന്മനാ ക്രൈസ്തവ വിശ്വാസികളാണെന്ന് പറഞ്ഞിട്ടും ആക്രമിക്കാന്‍ തുനിഞ്ഞു. മതംമാറ്റ നിരോധന നിയമപ്രകാരം കേസെടുക്കാനും ശ്രമം നടന്നു. ട്രെയിനില്‍ നിന്ന് പുറത്തിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു സംഘം കൂകി വിളിച്ച് ഒപ്പം വന്നു. ഒടുവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് കസ്റ്റഡിയിലെടുത്ത കന്യാസ്ത്രീകളെ രാത്രി 11.30 ഓടെ വിട്ടയച്ചത്. സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗദളിന്റെ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കന്യാസ്ത്രീകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.